തിരുവനന്തപുരം: എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ റവന്യൂ ജില്ല കണ്ണൂര്‍. 99.94 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം വയാനാട് റവന്യൂ ജില്ലയിലാണ്. ഇവിടെ 98.41 ശതമാനമാണ് വിജയശതമാനം. വിദ്യാഭ്യാസ ഉപജില്ലാ തലത്തില്‍ പാല, മുവാറ്റുപുഴ ഉപജില്ലകള്‍ക്ക് 100 ശതമാനം വിജയം നേടി. വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട്. വിജയശതമാനം–98.41.
4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ – 68,604 പേർ. കഴിഞ്ഞതവണ ഇത് 44,363 പേർ. കൂടുതൽ വിദ്യാർഥികൾക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം– 485..
എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം–66.67 ആണ്. മലപ്പുറം എടരിക്കോട് സ്കൂളിൽ 100 ശതമാനം ജയം. ഇവിടെ പരീക്ഷ എഴുതിയ 1876 പേരും വിജയിച്ചു..
വൈകുന്നേരം 4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിക്കും. നാളെ ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്..