Kerala SSLC 10th Board Result 2023 Highlights: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ 99.70 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തെക്കാൾ വിജയശതമാനം കൂടി. വിജയശതമാനത്തിൽ 0.44 ശതമാനം വർധനവ്. കഴിഞ്ഞ വർഷത്തെ വിജയശതമാനം 99.26% ആണ്.
ഏറ്റവും കൂടുതൽ വിജയം നേടിയ കണ്ണൂർ ജില്ലയിലാണ്, 99.94%. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്, 98.41%. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 4856 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു. ഉപരി പഠനത്തിന് 4,17, 864 കുട്ടികൾ യോഗ്യത നേടി.
പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ നൂറുമേനി വിജയം. മലപ്പുറം എടരിക്കോട് സ്കൂളിൽ 100 ശതമാനം ജയം. ഇവിടെ പരീക്ഷ എഴുതിയ 1876 പേരും വിജയിച്ചു.
ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള അപേക്ഷകള്‍ മേയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്. സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും. പ്ലസ് വൺ ക്ലാസുകൾ ജൂലൈ മുതൽ ആരംഭിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 3 വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്.
സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ നൽകി തുടങ്ങും. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ കിട്ടും.
ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്.
എയ്ഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ ആകെ 27,092 കുട്ടികളും പരീക്ഷ എഴുതി. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇത്തവണ പരീക്ഷ എഴുതി.
ഫലം പ്രഖ്യാപിച്ചാല്‍ keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. സഫലം എന്ന മൊബൈൽ ആപ്പ് വഴിയും ഫലം അറിയാം.
100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ വിദ്യാലയങ്ങളുടെ ആകെ എണ്ണം 2581. കഴിഞ്ഞ വർഷം ഇത് 2134 ആയിരുന്നു.
എച്ച്.എം എച്ച്എസ്എസ്, രണ്ടാർക്കര, എറണാകുളം (ഒരു വിദ്യാർത്ഥി). വിദ്യാർത്ഥി ജയിച്ചിട്ടുണ്ട്.
പി.കെ. എം.എം. എച്ച്എസ്എസ് എടരിക്കോട്, മലപ്പുറം. 1,876 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 100 ശതമാനം വിജയം
ലക്ഷദ്വീപിൽ ആകെ 8 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷ എഴുതിയ 289 വിദ്യാർത്ഥികളിൽ 283 പേർ ഉന്നതി വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 97.92 വിജയശതമാനം. 4 ലക്ഷദ്വീപ് സെന്ററുകൾ 100 ശതമാനം വിജയം നേടി.
ഗൾഫ് സെന്ററിൽ ആകെ 8 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. 518 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 504 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 97.3. നാലു ഗൾഫ് സെന്ററുകൾ 100 ശതമാനം വിജയം നേടി.
പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണം 150
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവർ 100
ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞ് വൈകീട്ട് നാലു മണി മുതൽ പരീക്ഷാ ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽനിന്നും വിദ്യാർത്ഥികൾക്ക് ലഭ്യമാകും.
സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ നൽകി തുടങ്ങും. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ കിട്ടും
സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും. പ്ലസ് വൺ ക്ലാസുകൾ ജൂലൈ മുതൽ ആരംഭിക്കും
എസ്എസ്എൽസി പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു
നൂറ് ശതമാനം ജയം നേടിയ സ്കൂളുകളുടെ എണ്ണം കൂടി. 2581 സ്കൂളുകളാണ് നൂറ് മേനി നേടിയത്
പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ നൂറുമേനി വിജയം. മലപ്പുറം എടരിക്കോട് സ്കൂളിൽ 100 ശതമാനം ജംയ. ഇവിടെ പരീക്ഷ എഴുതിയ 1876 പേരും വിജയിച്ചു.
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 68,604. കഴിഞ്ഞ വർഷത്തെ എണ്ണം 44,363 ആണ്. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 4856 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു.
ഏറ്റവും കൂടുതൽ വിജയം നേടിയ കണ്ണൂർ ജില്ലയിലാണ്, 99.94%. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്, 98.41%
ഇത്തവണ 99.7 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തെക്കാൾ വിജയശതമാനം കൂടി. വിജയശതമാനത്തിൽ 0.44 ശതമാനം വർധനവ്
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്
എസ്എസ്എൽസി ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു
എസ്എസ്എൽസി പരീക്ഷാ ഫലം അൽപസമയത്തിനകം പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.
ഗ്രേഡ് അടിസ്ഥാനത്തിലാണ് ഇപ്പോൾ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിക്കുന്നത്. കുറഞ്ഞത് എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് നേടിയാൽ മാത്രമേ വിദ്യാർത്ഥിക്ക് പാസാകാൻ കഴിയൂ. ഡി പ്ലസിൽ താഴെ ഗ്രേഡ് ലഭിക്കുന്നവർക്ക് ഉപരിപഠനത്തിന് അർഹതയുണ്ടാവില്ല. Read More
എസ്എസ്എല്‍സി ഫലമറിയാന്‍ www. results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ, ‘സഫലം 2023’മൊബൈല്‍ ആപ്പും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. വ്യക്തിഗത റിസൽട്ടിനു പുറമെ, സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ല തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസൽട്ട് അനാലിസിസ്’എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെതന്നെ ലഭിക്കും.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നതാണ് ഇത്തവണത്തെ റിസൾട്ടിന്റെ പ്രത്യേകത
ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാംപുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിച്ചു. മൂല്യനിർണയ ക്യാംപുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിച്ചിരുന്നു.
മാർച്ച് 9ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷ മാർച്ച് 29നാണ് അവസാനിച്ചത്. സർക്കാർ മേഖലയിൽ 1170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്.
കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്. ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്.
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മേയ് 20 ന് എന്നായിരുന്നു നിശ്ചയിച്ചത്