Kerala SSLC Result 2021 Online Kerala 10th Result at keralaresults.nic.in: കോവിഡ്, പൊതുതിരഞ്ഞെടുപ്പ് എന്നിവ കാരണം വൈകി നടന്ന എസ് എസ് എൽ സി പരീക്ഷയുടെ ഫലം ഈ മാസം പത്തിനും പതിനഞ്ചിനും ഇടയിൽ പ്രഖ്യാപിക്കുമെന്ന് അറിയുന്നു. കോവിഡ് പ്രോട്ടക്കോൾ പാലിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ പ്രവര്ത്തനം നടത്തുന്നത്.
കഴിഞ്ഞ മാസം 25 ഓടെ മൂല്യനിർണ്ണയം പൂർത്തിയാക്കിയിരുന്നു. അതാത് മൂല്യനിർണയ കേന്ദ്രങ്ങളിൽ നിന്ന് തന്നെ മാർക്ക് പട്ടിക പരീക്ഷാഭവനിലേക്ക് അയച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടക്കോൾ അനുസരിച്ച് പരീക്ഷാഭവനിൽ ടാബുലേഷൻ നടക്കുകയാണ്. ഇത് ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യത്തോടെയോ പൂർത്തികായുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാബുലേഷൻ പൂർത്തിയായാൽ പരീക്ഷാ ബോർഡ് കൂടി വിജയശതമാനം തീരുമാനിക്കും. തുടർന്ന് വിദ്യാഭ്യാസമന്ത്രി ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ഈ മാസം പതിനസഞ്ചിനകം ഇത് സാധ്യമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Read More:
- Kerala SSLC Result 2021 online at Keralapareeksahabhavan.in: എസ്എസ്എൽസി പരീക്ഷാ ഫലം ഓണ്ലൈന് ആയി അറിയാം
- Kerala SSLC Result 2021: എസ്എസ്എൽസി ഫലം ബുധനാഴ്ച, കാത്തിരിക്കുന്നത് നാലരലക്ഷത്തോളം വിദ്യാർത്ഥികൾ

Kerala SSLC Result 2021 Online Kerala 10th Result at keralaresults.nic.in: Grace Marks
എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളുടെ ഗ്രേസ് മാർക്ക് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് വൈകിയിരുന്നു. കോവിഡ് കാരണം അക്കാദമികരംഗത്തെ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാതിരുന്നതിനാൽ ഗ്രേസ് മാർക്ക് നൽകുന്നത് എങ്ങനെ എന്ന കാര്യത്തിൽ തീരുമാനമാകാൻ വൈകി. പാഠ്യേതര പ്രവർത്തനങ്ങളുടെ മികവിനെ അടിസ്ഥാനമാക്കിയാണ് ഗ്രേസ് മാർക്ക് നൽകുന്നത്.
കഴിഞ്ഞ അക്കാദമിക് വർഷത്തിൽ കോവിഡ് കാരണം കലോത്സവം, ശാസ്ത്രമേള, ഗണിതമേള, പ്രവൃത്തിപരിചയമേള എന്നിവയൊന്നും നടക്കാത്ത സാഹചര്യത്തിൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ല എന്ന തീരുമാനം എടുത്തു. 2020-21 അധ്യായന വർഷത്തെ പൊതുപരീക്ഷകളിൽ കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ല എന്ന സർക്കാർ തീരുമാനം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പൊതുവിദ്യഭ്യാസ ഡയറക്ടറെ ജൂൺ അവസാനം രേഖാമൂലം അറിയിച്ചു.
കോവിഡ് കാരണം സ്കൂൾ മേളകളൊന്നും നടക്കാത്തിനാലുമാണ് ഇത്തവണ ഗ്രേസ് മാർക്ക് കൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിൽ സർക്കാർ എത്തിയതിന് അടിസ്ഥാനം. സാധാരണഗതിയിൽ പാഠ്യേതരപ്രവർത്തനങ്ങളുടെ മികവിനെ അടിസ്ഥാനമാക്കി നൽകുന്ന ഗ്രേസ് മാർക്ക് കൊണ്ടുള്ള ഗുണം വിവിധ മേഖലകളിലായി രണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ലഭിക്കുമായിരുന്നു
മേളകളൊന്നും നടക്കാത്തതിനാൽ അതിനെ അടിസ്ഥാനമാക്കി എങ്ങനെ ഗ്രേസ് മാർക്ക് കൊടുക്കും എന്ന സംശയം നേരത്തെ ഉയർന്നിരുന്നു. മുൻ വർഷം ഏതെങ്കിലും മേഖലയിൽ മികവ് കാണിച്ചിട്ടുണ്ടെങ്കിൽ അതിനെ അടിസ്ഥാനമാക്കി ഗ്രേസ് മാർക്ക് നൽകാം എന്ന നിർദേശം ഉയർന്നിരുന്നു. എന്നാൽ, ഇത്തവണ പരീക്ഷ ചോയ്സ് അടിസ്ഥാനത്തിൽ നടത്തിയതിനാൽ ഇത്തവണ നടത്താത്ത പരിപാടികളുടെ പേരിലുള്ള ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന അഭിപ്രായവും ഉയർന്നു.അവസാനം ഗ്രേസ് മാർക്ക് നൽകേണ്ടതില്ല എന്ന തീരുമാനത്തിൽ സർക്കാർ നിലപാട് സ്വീകരിക്കുകയായിരുന്നു.
എസ് എസ് എൽ സി മൂല്യനിർണയം ഈ മാസം 25 നും പ്ലസ് ടു മൂല്യനിർണയം ഈ മാസം 19നും അവസാനിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ആരംഭിച്ച ജൂൺ ആദ്യവാരമാണ് പേപ്പർ വാല്യുവേഷൻ ആരംഭിച്ചത്. സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായി പന്ത്രണ്ടായിരത്തോളം അധ്യാപകരാണ് എസ് എസ് എൽ സി മൂല്യനിർണയത്തിൽ പങ്കെടുത്തത്.