scorecardresearch

സൈനിക് സ്കൂളുകളിൽ 2021 മുതൽ പെൺകുട്ടികൾക്കും പ്രവേശനം

ഇന്ത്യന്‍ സൈന്യത്തിലേക്ക് കുട്ടികളെ സജ്ജമാക്കുന്നതിനാണ് സൈനിക് ബോയ്സ് സ്കൂളുകൾ ആരംഭിച്ചത്. ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം

ഇന്ത്യന്‍ സൈന്യത്തിലേക്ക് കുട്ടികളെ സജ്ജമാക്കുന്നതിനാണ് സൈനിക് ബോയ്സ് സ്കൂളുകൾ ആരംഭിച്ചത്. ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sainik school, ie malayalam

ന്യൂഡൽഹി: സൈനിക് സ്കൂളുകളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. 2021 മുതൽ എല്ലാ ബോയ്സ് സൈനിക് സ്കൂളുകളിലും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. ഇതിന്റെ ഭാഗമായി പെൺകുട്ടികൾക്ക് മെഡിക്കൽ സൗകര്യങ്ങൾ ഉൾപ്പെടെയുളള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സ്കൂളുകൾക്ക് സർക്കാർ നിർദേശം നൽകി. ഇത് പൂർത്തിയായാൽ പ്രവേശന നടപടികൾ തുടങ്ങുമെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Advertisment

ഇന്ത്യന്‍ സൈന്യത്തിലേക്ക് കുട്ടികളെ സജ്ജമാക്കുന്നതിനാണ് സൈനിക് ബോയ്സ് സ്കൂളുകൾ ആരംഭിച്ചത്. ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. സ്കൂള്‍ ജീവനക്കാരുടെ മക്കളായ പെണ്‍കുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ മിസോറാമിലെയും ഉത്തർപ്രദേശിലെയും സൈനിക് സ്കൂളുകളിൽ എല്ലാ പെൺകുട്ടികൾക്കും പ്രവേശനം നൽകി. ഇതു വിജയിച്ചതാണ് രാജ്യമാകെയുളള സ്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകാനുളള കേന്ദ്രസർക്കാരിന്റെ തീരുമാനം.

രാജ്യത്ത് 32 സൈനിക് സ്കൂളുകളാണുളളത്. കൂടുതൽ സ്കൂളുകളും ഹരിയാനയിലാണ്. രാജസ്ഥാനിലും അരുണാചൽ പ്രദേശിലും രണ്ടു വീതം സ്കൂളുകൾ ഉടൻ തുറന്നേക്കും.

Indian Army School

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: