/indian-express-malayalam/media/media_files/uploads/2023/10/Amid-India-Canada-tensions-study-visa-success-rate-above-90.jpg)
കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ്; സേവനങ്ങള്‍ പുനരാരംഭിച്ച് ഇന്ത്യ
ഓരോ വർഷവും, ലക്ഷകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ആണ് തങ്ങളുടെ സ്വപ്നങ്ങളുമായി കാനഡയിലേയ്ക്ക് തിരിയ്ക്കുന്നത്. സാധാരണ, ഇന്ത്യൻ വിദ്യാർത്ഥികളുടെ ആദ്യ ചോയ്സ് കാനഡ തന്നെയാണ്. എന്നാൽ സമീപകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ബന്ധത്തിലെ വിളളൽ വിദ്യാർത്ഥികളിൽ കാനഡയിലേയ്ക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് ഭീതിയും ആശങ്കയും ഉണ്ടാക്കുന്നുണ്ട്.
കനേഡിയൻ ഗവൺമെന്റ് വെള്ളിയാഴ്ചയാണ് ബാഗ്ലൂർ, മുംബൈ, ചണ്ഡീഗഢ് എന്നിവടങ്ങളിലെ വിസാ സർവീസുകൾ നിർത്തലാക്കിയത്, നിലവിൽ ന്യൂ ഡൽഹിയിലെ കനേഡിയൻ ഹൈ കമ്മീഷൻ മാത്രമേ പ്രവർത്തിയ്ക്കുന്നുള്ളൂ. ഈ പുതിയ മാറ്റം കാനഡയിൽ പഠിയ്ക്കാൻ തീരുമാനിച്ചവരെയും രണ്ടു മാസത്തിനുള്ളിൽ കാനഡയിലേയ്ക്ക് ഉപരിപഠനത്തിന് പോകാൻ തയ്യാറെടുത്തവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
"യാത്രയ്ക്ക് വേണ്ട അക്കാദമിക് കാര്യങ്ങളെല്ലാം ഞാൻ പൂർത്തിയാക്കിയിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാവുന്നത് വരെ എല്ലാം ഭംഗിയായി തന്നെ പോയി. നിരവധി അന്തർദേശീയ വിദ്യാർത്ഥികളാണ് പണപ്പെരുപ്പത്തിനും ഭവന പ്രതിസന്ധിയ്ക്കുമെതിരെ പ്രതിഷേധിയ്ക്കുന്നത്. എന്റെ വീട്ടുകാരും പേടിച്ചിരിയ്ക്കുകയാണ്. എന്നെ കാനഡ ഒഴികെ മറ്റ് ഏത് രാജ്യത്തേയ്ക്ക് വേണമെങ്കിലും വിടാമെന്ന തീരുമാനത്തിൽ ആണ് അവർ. കാനഡ ആയിരുന്നു ആദ്യം തൊട്ട് എന്റെ പ്ലാൻ. അതിന് വേണ്ടി ഒരുപാട് പൈസയും ചിലവാക്കിയിരുന്നു. അവസാനം അതൊന്നും നടക്കില്ലെന്ന അവസ്ഥയാണ്," കാനഡയിലെ ഒന്റാറിയോയിലെ സെനീക്ക കോളേജിൽ ജനുവരിയിൽ പഠനം ആരംഭിയ്ക്കാനിരുന്ന നന്ദിനി ഷാ പറയുന്നു.
നന്ദിനിയെ പോലെ തന്നെ നിരവധി വിദ്യാർത്ഥികളാണ് ജനുവരിയിൽ കാനഡയിലേയ്ക്ക് പോകാൻ കഴിയുമെന്ന വിശ്വാസത്തിൽ ഇരിയ്ക്കുന്നത്.
"പെട്ടെന്നുള്ള സംഭവവികാസങ്ങളാൽ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇതെല്ലാം എന്റെ ഇമിഗ്രേഷൻ കാര്യങ്ങളെയും വിദ്യാഭ്യാസ പദ്ധതികളെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ആശങ്കാകുലനായിരുന്നു. എന്റെ സർവ്വകലാശാലയിലെ ഇമിഗ്രേഷൻ ടീമുമായി ഇക്കാര്യം ചർച്ച ചെയ്തു, കനേഡിയൻ സർക്കാരിന്റെ ഈ നീക്കം കാര്യമായ പ്രശ്‌നമുണ്ടാക്കില്ലെന്ന് അവർ ആശ്വാസം പകർന്നു," ചണ്ഡീഗഡിൽ നിന്നുള്ള 26കാരനായ രോഹൻ അഗർവാൾ പറഞ്ഞു. 2024 ജനുവരിയിൽ യോർക്ക് യൂണിവേഴ്സിറ്റിയിലെ ഷൂലിച്ച് സ്കൂൾ ഓഫ് ബിസിനസ്സിൽ ജോയിൻ ചെയ്യാനിരിക്കുകയാണ് രോഹൻ.
"ഈ തടസ്സങ്ങളൊക്കെ താൽക്കാലികമാണെന്ന വിശ്വാസത്തിൽ ആണ് ഞാൻ. വിദ്യാർത്ഥികളുടെ പ്രോസസിംഗിനെ ബാധിയ്ക്കുമെന്നത് വ്യക്തമാണ്. ഭാഗ്യത്തിന് എന്റെ വിസ അപ്പ്രൂവൽ ഇതിന് മുമ്പ് നടന്നിരുന്നു, ഇത് സംബന്ധിച്ച് ഇനി എന്തെങ്കിലും പ്രശ്നങ്ങൾ അഭിമുഖീകരിയ്ക്കേണ്ടി വരുമോയെന്ന് അറിയില്ല." രോഹൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വിസ കിട്ടില്ലേ?
നിലവിൽ ബെംഗളൂരുവിലേയും ചണ്ഡീഗഢിലേയും മുംബൈയിലേയും വിസ സർവീസുകൾ മാത്രമാണ് നിർത്തി വച്ചിരിയ്ക്കുന്നത്. ന്യൂഡൽഹിയിൽ ഇപ്പോഴും പ്രവൃത്തിയ്ക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ന്യൂഡൽഹിയിലെ ഓഫീസിൽ സേവനങ്ങൾക്ക് സമീപിയ്ക്കാം. പക്ഷേ കാലതാമസം വരാൻ സാധ്യതയുണ്ട്.
കനേഡിയൻ ഗവൺമെന്റിന്റ ഈ പ്രഖ്യാപനം വിദ്യാർത്ഥി വിസയെ ബാധിയ്ക്കില്ലെന്ന് വിദേശപഠന വിദഗ്ധർ പറയുന്നു. "വിസ പ്രോസസിംഗിൽ ചെറിയ താമസമുണ്ടാകും, അതിനാൽ അത് പരിഗണനയിൽ വരാനും താമസമെടുക്കുമെന്ന് മാത്രം," യൂണി സ്കോളേഴ്സിന്റെ സ്ഥാപകൻ അമിത് സിംഗ് പറയുന്നു.
കിംവദന്തികളെ വിശ്വസിക്കാതിരിയ്ക്കൂ
നിങ്ങൾ തിരഞ്ഞെടുത്ത യൂണിവേഴ്സിറ്റിയുടെ പ്രതിനിധിയുമായി ബന്ധം സൂക്ഷിയ്ക്കുകയും അപ്ഡേറ്റുകൾ കൃത്യമായി മനസ്സിലാക്കുകയും ചെയ്യുക എന്നാണ് വിദഗ്ധർ പറയുന്നത്. “മുംബൈ, ബാംഗ്ലൂർ, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ കനേഡിയൻ കോൺസുലേറ്റ് ജനറലുകളിലെ വ്യക്തിഗത സേവനങ്ങൾ താൽക്കാലികമായി നിർത്തുന്നത് കനേഡിയൻ ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ ബാധിക്കുമെങ്കിലും, വിദ്യാർത്ഥികൾക്ക് കാലികമായി തുടരേണ്ടത് വളരെ പ്രധാനമാണ്. കനേഡിയൻ അധികൃതരിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായിവ അറിഞ്ഞിരിക്കണം. അവരുടെ സുരക്ഷയും ക്ഷേമവും സംരക്ഷിക്കുന്നതിന്, വിദ്യാർത്ഥികൾ കനേഡിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സമ്പർക്കം പുലർത്തണം," റീച്ച്ഐവി സ്ഥാപകനും സിഇഒയുമായ വിഭ കാഗ്സി പറഞ്ഞു.
വിദ്യാർത്ഥികൾ സംയമനം പാലിയ്ക്കുക, തെറ്റായ റിപ്പോർട്ടുകളെ വിശ്വസിക്കാതിരിയ്ക്കുക. കാത്തിരുന്ന് കണ്ട് തീരുമാനത്തിൽ എത്തുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്ത്യൻ വിദ്യാർത്ഥികൾ വിസ ലഭിയ്ക്കാൻ മുൻകൂട്ടി അപേക്ഷിയ്ക്കണം, വിദ്യാർത്ഥി വിസ ലഭിയ്ക്കുമോ എന്നും ഉറപ്പാക്കണം വിദ്യഭ്യാസ വിദഗ്ധർ പറയുന്നു. "യോർക്ക് യൂണിവേഴ്സിറ്റി ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നുണ്ട് . ഇപ്പോഴത്തെ വിദ്യാർത്ഥിളുടെയും ഭാവിയിൽ വരാനിരിക്കുന്ന വിദ്യാർത്ഥികളുടെയും തടസ്സങ്ങളൊക്കെ മാറാൻ ഗവൺമെന്റുമായി ചേർന്ന് ഞങ്ങൾ പ്രവർത്തിയ്ക്കും," യോർക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ വിനിതാ ഗംഗാധരൻ പറയുന്നു.
"ജനുവരിയിൽ പോകാനിരിയ്ക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് വിസ ലഭിച്ച് കഴിഞ്ഞു. മറ്റു വിദ്യാർത്ഥികളെ ഈ സാഹചര്യം എങ്ങനെ സ്വാധീനിയ്ക്കുമെന്ന് കണ്ടറിയണം," ഐഡിപി എജ്യുക്കേഷന്റെ സൗത്ത് ഏഷ്യ ആൻഡ് മൗറീഷ്യസ് റീജിയണൽ ഡയറക്ടർ പിയൂഷ് കുമാർ പറഞ്ഞു.
നേരത്തെ, ഇന്ത്യ “ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ സേവനം നിർത്തിവച്ചപ്പോൾ” ഇന്ത്യയിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പരിഭ്രാന്തരായി. എന്നിരുന്നാലും, വിദഗ്ധരും കാനഡ ആസ്ഥാനമായുള്ള സർവ്വകലാശാലകളും വിദ്യാർത്ഥികളോട് പരിഭ്രാന്തരാകരുതെന്നും അൽപ്പം കൂടി കാത്തിരിക്കൂ എന്നുമാണ് നിർദ്ദേശിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം ഉടൻ പരിഹരിക്കപ്പെടുമെന്നും ഇത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കില്ലെന്നും വിദ്യാർത്ഥികളും വിദഗ്ധരും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, നല്ല നിലവാരമുള്ള വിദ്യാഭ്യാസവും തുല്യ തസ്തികയും നൽകുന്ന മറ്റു ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെ കൂടി പരിഗണിക്കാൻ ചില വിദഗ്ധർ വിദ്യാർത്ഥികളെ ഉപദേശിക്കുന്നുണ്ട്.
വിദ്യാഭ്യാസത്തിനായുള്ള ബദൽ പാതകളും ലക്ഷ്യസ്ഥാനങ്ങളും പര്യവേക്ഷണം ചെയ്യാനുള്ള അവസരമാണിത്. യുഎസ്, യുകെ, ജർമ്മനി, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സമാനമായ പ്രോഗ്രാമുകൾ, ഭാഷാ ഓപ്ഷനുകൾ, പഠനാനന്തര തൊഴിൽ അവസരങ്ങൾ എന്നിവയുള്ള മികച്ച വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക്, കരിയർ ലക്ഷ്യങ്ങൾ പിന്തുടരാൻ കഴിയും," അമിത് സിംഗ് കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളും, കാനഡയിൽ സ്ഥിരതാമസമാക്കാനുള്ള അവരുടെ സ്വപ്നത്തിൽ നിന്ന് അകലുകയാണ്. മൈഗ്രേഷൻ ഫ്രണ്ട്‌ലിയായ മറ്റു രാജ്യങ്ങളിലെ സാധ്യതകൾ തേടുകയാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ. . “ഞാൻ എപ്പോഴും കാനഡയിൽ പഠിക്കുന്നത് സ്വപ്നം കണ്ടിരുന്നു, എന്നാൽ വിസയിലും കോൺസുലാർ സേവനങ്ങളിലുമുള്ള സമീപകാല മാറ്റങ്ങൾ നിസ്സംശയമായും ആശങ്കാജനകമാണ്. എന്നിരുന്നാലും, പൊരുത്തപ്പെടുത്തലാണ് വിജയത്തിന്റെ താക്കോൽ എന്ന് ഞാൻ വിശ്വസിക്കുന്നു. ബദൽ പ്ലാനുകളെ കുറിച്ച് ഞാൻ ആലോചിക്കുന്നുണ്ട്. വിദേശ വിദ്യാഭ്യാസത്തിനായുള്ള എന്റെ അഭിലാഷം ശക്തമായി തുടരുന്നു, ഞാൻ എവിടെയെത്തിയാലും എന്റെ ഭാവിയെ രൂപപ്പെടുത്തുന്ന പുതിയ അവസരങ്ങളും അനുഭവങ്ങളും ഞാൻ കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,” രാജേഷ് എന്ന വിദ്യാർത്ഥി പറയുന്നു.
നിലവിലെ സാഹചര്യത്താൽ, പദ്ധതികൾ തടസ്സപ്പെട്ടിരിയ്ക്കുന്ന വിദ്യാർത്ഥികൾ ബ്രിഡ്ജ് കോഴ്സുകൾ തിരഞ്ഞെടുക്കുക. "ഈ പരിവർത്തന കാലയളവിൽ പഠിതാക്കൾക്ക് അവരുടെ വിദ്യാഭ്യാസ യാത്ര തുടരുന്നുവെന്ന് ഉറപ്പാക്കാൻ ബ്രിഡ്ജ് കോഴ്‌സുകളിലോ ഓൺലൈൻ പ്രോഗ്രാമുകളിലോ ചേരുന്നത് പരിഗണിക്കാം,” കരിയർ മൊസൈക്കിന്റെ സ്ഥാപകനും ഡയറക്ടറുമായ അഭിജിത് സവേരി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.