scorecardresearch

നാടുകടത്തൽ ഭീഷണിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ; അഞ്ച് വർഷത്തിനിടെ 453 പേർ മടങ്ങി, ഏറ്റവും കൂടുതൽ യുകെയിൽ നിന്ന്

ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്തിയ രാജ്യങ്ങളിൽ മുന്നിൽ യുകെ ആണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു

ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്തിയ രാജ്യങ്ങളിൽ മുന്നിൽ യുകെ ആണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു

author-image
Education Desk
New Update
Indian students

എഐ ചിത്രം

ഉന്നത വിദ്യാഭ്യാസം തേടി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി പുതിയ കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 453 ഇന്ത്യൻ വിദ്യാർത്ഥികളെ വിവിധ രാജ്യങ്ങളിൽ നിന്ന് നാടുകടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിസ നിയമങ്ങളുടെ ലംഘനം, റെഗുലേറ്ററി അല്ലെങ്കിൽ കംപ്ലയൻസ് പരിശോധനകളിലെ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാണ് നാടുകടത്തലിനും പ്രവേശന അനുമതി നിഷേധിക്കലിനും പ്രധാനമായും കാരണമായത്.

Advertisment

ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്തിയ രാജ്യങ്ങളിൽ മുന്നിൽ യുകെ ആണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. ഇവിടെനിന്ന് 170 വിദ്യാർത്ഥികളെയാണ് തിരിച്ചയച്ചത്. നാടുകടത്തപ്പെട്ട വിദ്യാർത്ഥികളുടെ പട്ടികയിൽ ഓസ്‌ട്രേലിയ (114), റഷ്യ (82) എന്നീ രാജ്യങ്ങളും മുന്നിലുണ്ട്. നാടുകടത്തലിന് പുറമെ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ ഈ കാലയളവിൽ 62 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ വിദ്യാർത്ഥികൾ: നാടുകടത്തലും പ്രവേശന അനുമതി നിഷേധിക്കലും (കഴിഞ്ഞ 5 വർഷം)

നമ്പർരാജ്യംനാടുകടത്തലുകൾപ്രവേശന പ്രവേശന നിഷേധിക്കൽ
1ഓസ്ട്രേലിയ1140
2ചൈന40
3ഈജിപ്ത്20
4ഫിൻലാൻഡ്50
5കിർഗിസ്ഥാൻ011
6റഷ്യ820
7ഓസ്ട്രിയ10
8ജോർജിയ170
9ഉക്രൈൻ130
10യുണൈറ്റഡ് കിങ്ഡം1700
11യുഎസ്എ4562

Also Read: ജെഇഇ മെയിൻ 2026: ഫോം തിരുത്താൻ അവസരം; എൻ‌ടി‌എ അനുവദിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?

ഈ സംഭവങ്ങൾ വിദേശരാജ്യങ്ങൾ വിദ്യാർത്ഥി വിസ, കുടിയേറ്റ നിയമങ്ങൾ കൂടുതൽ കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഉണ്ടാകുന്നത്. വിദേശ രാജ്യങ്ങൾ നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ സ്റ്റുഡന്റ് വിസ അപേക്ഷാ ഫീസ് 1,600 ഓസ്ട്രേലിയൻ ഡോളറിൽനിന്ന് 2,000 ആയി (2025 ജൂലൈ 1 മുതൽ) വർധിപ്പിച്ചു.

Also Read: സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

യുകെയിൽ 2025–26 അധ്യയന വർഷത്തിലെ പരിഷ്‌കാരങ്ങൾ പ്രകാരം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള മെയിന്റനൻസ് ഫണ്ട് വർധിപ്പിച്ചു. ലണ്ടനിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,529 പൗണ്ടും മറ്റ് സ്ഥലങ്ങളിൽ 1,171 പൗണ്ടുമാണ് ഇനി വേണ്ടത്. 2026 ജനുവരി മുതൽ വൈദഗ്ധ്യമുള്ള വിസ അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷാ ആവശ്യകത B2 നിലവാരത്തിലേക്ക് ഉയർത്താനും, പഠനാനന്തര ജോലി വിസയുടെ (ഗ്രാജ്വേറ്റ് റൂട്ട്) കാലയളവ് കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

Also Read: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതല്‍

യുണൈറ്റഡ് സ്റ്റേറ്റ്സിൽ വിദ്യാർത്ഥി, വൈദഗ്ധ്യമുള്ള ജോലി വിസകളിൽ വർധിച്ചുവരുന്ന നിയന്ത്രണങ്ങൾ കാരണം പല വിദ്യാർത്ഥികളും നിക്ഷേപാധിഷ്ഠിത റെസിഡൻസി വിസ പോലുള്ള മറ്റ് വഴികൾ തേടാൻ നിർബന്ധിതരാകുന്നു. 2024 മുതൽ ഈ നിക്ഷേപാധിഷ്ഠിത വിസയ്ക്കുള്ള ആവശ്യം ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചിട്ടുണ്ട്.

Read More: നാടുകടത്തൽ ഭയന്ന് യുഎസിലെ ഇന്ത്യൻ വിദ്യാർഥികൾ; തിരികെ വന്നവർ ശൂന്യതയിൽ

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: