സ്വപ്ന സുരേഷ് വിഷയത്തിൽ അഭിപ്രായം പറയുന്നില്ലേ എന്ന് ചോദിക്കുന്നവരോട്
ഇതെല്ലാം ഫെമിനിസ്റ്റ് എന്നറിയപ്പെടുന്നവരുടെ മാത്രം ബാദ്ധ്യതയണതെന്ന പോലെയാണ് കാര്യങ്ങൾ. ചോദിക്കുന്നത് അറിയാനല്ല, ഈ ചർച്ചയുടെ ആയുസ്സ് നീട്ടി അതിനെ കൊഴുപ്പിക്കാനാണ്
ഇതെല്ലാം ഫെമിനിസ്റ്റ് എന്നറിയപ്പെടുന്നവരുടെ മാത്രം ബാദ്ധ്യതയണതെന്ന പോലെയാണ് കാര്യങ്ങൾ. ചോദിക്കുന്നത് അറിയാനല്ല, ഈ ചർച്ചയുടെ ആയുസ്സ് നീട്ടി അതിനെ കൊഴുപ്പിക്കാനാണ്
കേരളത്തിൽ കുടുംബങ്ങൾക്കുള്ളിലെ ഹിംസ കുറവല്ലെന്നു മാത്രമല്ല, അതേക്കുറിച്ചുള്ള വെളിവാക്കൽ, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിൽ, വളരെ കുറവാണെന്ന് പഠനങ്ങളുണ്ട്. കുഞ്ഞുങ്ങൾ കുടുംബങ്ങൾക്കുള്ളിൽ പലപ്പോഴും അനുഭവിക്കുന്ന ശാരീരികപീഡനവും ലൈംഗികാതിക്രമവും വളരെ കാര്യമായ ചർച്ചയായിട്ടുണ്ട് സമീപകാലത്ത്
വടക്കേയിന്ത്യയിൽ സംഘപരിവാരത്തിന്റെ കയ്യാളുകളായി അധഃപതിച്ച പോലീസിനെ അപലപിക്കുന്നതിനൊപ്പം വാളയാറിലെ അന്വേഷണത്തെ പരാജയപ്പെടുത്തിയ പോലീസുകാരെ തുറന്നു കാട്ടേണ്ടതുണ്ട്
കാപട്യവും ഇരട്ടത്താപ്പും കൊണ്ടുണ്ടാവുന്ന ഒരവസ്ഥയല്ല വിടുതൽ എന്ന് ചെറുപ്പക്കാർ, പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസത്തിലെത്തിയവരും കേരളത്തിന്റെ സാമൂഹ്യവും സ്ഥലപരവുമായ ഇടുക്കങ്ങളിൽ നിന്നും അകന്നു മാറി സ്വയം വികസിക്കാൻ അവസരം ലഭിച്ച യുവതികൾ, മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു
ആരാണ് ബിന്ദു ടീച്ചർ, സവർണഫാസിസ്റ്റ് സാമൂഹ്യശക്തികൾ രാഷ്ട്രീയ ഇടത്തെ മൊത്തത്തിൽത്തന്നെ പിടിച്ചടക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തിൽ?
'ശബരിമല വിഷയത്തില് സി പി എം ആചാരവാദികളെയും ആക്ടിവിസ്റ്റുകളെയും ഒരു പോലെ അകറ്റി,' ജെ ദേവിക എഴുതുന്നു
സൈബർ ലോകത്ത് സ്ത്രീകളെ വേട്ടയാടുന്ന ആൺകൂട്ടങ്ങൾ അയൽവക്കങ്ങളെ കേന്ദ്രീകരിച്ച് നിലവിലുള്ള വാട്ട്സാപ്പ് സംഘങ്ങളിൽ നിന്നാണ് ചെറുപ്പക്കാർ സൈബർ-സൈബറേതര ഇടങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് വളർന്നു പടരുന്ന സൈബർകാലത്തെ പിതൃമേധാവിത്വത്തിൻറെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത് എന്ന് അനേകം അഭിമുഖങ്ങളിൽ നിന്ന് വ്യക്തമായും കാണാം
"ഇന്ന് ലിംഗജനാധിപത്യ സാദ്ധ്യതകളെ വർദ്ധിപ്പിക്കുന്ന സമരങ്ങൾ സ്ത്രീശരീരങ്ങളുടെ സജീവതയെ ഊന്നിപ്പറയുന്നവയാണ്, അല്ലാതെ സ്ത്രീശരീരങ്ങളെ അനക്കമറ്റ മതിലാക്കി മാറ്റുന്നവയല്ല. സ്ത്രീശരീരത്തെ പാർശ്വവത്ക്കരിക്കുന്ന എല്ലാത്തരം പ്രയോഗങ്ങ ളെയും ആശയങ്ങളെയും പൊളിച്ചുകാട്ടുന്ന സമരങ്ങളാണിന്ന് വേണ്ടത്" കേരള സർക്കാരിന്റെ നവോത്ഥാന ഭാഷണങ്ങളെ കുറിച്ച് ഗവേഷകയും അധ്യാപികയുമായ ലേഖിക എഴുതുന്നു
"തദ്ദേശഭരണത്തിൽ കേരളം നേടിയ പരിചയത്തെക്കുറിച്ച് ആത്മപ്രശംസയിൽ മുങ്ങിയിരുന്നവർ തന്നെ അതിനെ അവഗണിച്ചുകൊണ്ട് വിദേശ ഏജൻസികളെ ഉപദേഷ്ടാക്കളായി നിയമിക്കാൻ ശ്രമിക്കുന്നത് എത്രയും അപലപനീയമാണ്. ഇത് അപകടകരമാണെന്ന് മാത്രമല്ല, ഇടതുപക്ഷം കേരളത്തിൽ വിജയകരമായി നടപ്പാക്കിയ ബദലുകളെ അപമാനിക്കൽ കൂടിയാണ്"
"ആ ചെറുസ്ഥലം, സ്ത്രീകൾക്ക് പ്രത്യേകിച്ചും ഏറ്റവും വിലപ്പെട്ടതാണ്, അതവർ സ്വപ്രയത്നത്തിലൂടെ നിർമ്മിക്കുന്നതാണ്. എന്നാൽ പലപ്പോഴും അവരുടെ ഈ കവചത്തെ ഭേദിക്കാൻ ചെറുതെങ്കിലും നിരന്തരമായ ശ്രമങ്ങളാണ് ഈ ഇടങ്ങളിലും ഉണ്ടാകാറ്"
വലിയ മീനുകൾ നിയന്ത്രിക്കുന്ന എഎംഎംഎ പോലുള്ള സംഘടന അത്മവിമർശനം നടത്തണമെന്ന ആവശ്യം ഫലശൂന്യമായേ തീരൂ. അത് ഈ സംഘടനയ്ക്ക് സാധ്യമേ അല്ല...
ജനക്ഷേമത്തിൽ ഒന്നാമതെന്ന പട്ടം പോയാലും സാരമില്ല, ജനവിരുദ്ധനിയമപാലകസംവിധാനങ്ങൾ ദരിദ്രരെയും അശക്തരെയും കൂടുതൽ വേട്ടയാടാതെ നോക്കുന്നതാണ് പ്രധാനം. ക്ഷേമഭരണകൂടത്തിൽനിന്നും സുരക്ഷാ ഭരണകൂടത്തിലേയ്ക്കുളള മാറ്റം സമൂഹത്തെ എങ്ങനെയാണ് ബാധിക്കുന്നത്?