കർണാടാകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂർ ദേശീയോദ്യാനം. നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ഇതിനെ പ്രോജക്ട് ടൈഗറിനു കീഴിൽ കടുവ സംരക്ഷണ കേന്ദ്രമെന്ന നിലയിൽ 1974-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള രണ്ടാമത്തെ സംസ്ഥാനമായ ഈ കടുവാ സംരക്ഷണകേന്ദ്രത്തിന്റെ വിസ്തൃതി 874 ചതുരശ്ര കിലോമീറ്ററാണ്. തൊട്ടടുത്തുള്ള നാഗർഹോൾ ദേശീയോദ്യാനത്തിനൊപ്പം രാജ്യത്തെ പ്രധാന കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത്.
രണ്ടാഴ്ചയായി തുടരുന്ന തീപിടിത്തത്തില്‍ പക്ഷികളും ചെറുമൃഗങ്ങളും ഉരഗങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിനു വന്യജീവികളും സസ്യങ്ങളും ഉൾപ്പെടുന്ന ആവാസവ്യവസ്ഥയാണു നാമാവശേഷമായത്
ബന്ദിപ്പൂര്‍ സങ്കേതത്തില്‍നിന്നു വന്യജീവികള്‍ കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് പാലായനം ചെയ്യുന്ന സാഹചര്യത്തിലാണു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കുന്നത്.
മഴക്കുറവും കാലാവസ്ഥ മാറ്റവും രൂക്ഷമായ വേനലും വയനാട്ടിൽ കാട്ടുതീ ഉണ്ടാകാനുളള സാഹചര്യം കൂടുതലാക്കിയിരിക്കുന്നു. കാട്ടുതീ അണയ്ക്കാൻ പരിമിത സംവിധാനങ്ങൾ മാത്രമാണ് വനം വകുപ്പിന് ഉളളത്.